മലിനജലം ഓവുചാൽ വഴി പുഴയിലേക്ക് ഒഴുകുന്നു ; ഇരിട്ടി പാലത്തിന് സമീപത്തെ തട്ടുകടകൾ അടപ്പിച്ചു



ഇരിട്ടി: പാലത്തിന് സമീപം ശുചിത്വ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 തട്ടുകടകൾ പായം പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർ ചേർന്ന് പൂട്ടിച്ചു. തളിപ്പറമ്പ് റോഡരികിൽ മരാമത്ത് സ്ഥലത്ത് പന്തൽകെട്ടിയായിരുന്നു തട്ടുകടകളുടെ പ്രവർത്തനം. ഇവിടെ നിന്ന് മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക് ഒഴുക്കുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. 2 മാസം മുൻപ് അധികൃതർ പരിശോധന നടത്തി ഇവ താൽക്കാലികമായി പൂട്ടിക്കുകയും തെറ്റുകൾ തിരുത്തണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതനുസരിച്ച് മതിയായ ശുചിത്വ പഴശ്ശി ജലസംഭരണിയിലേക്കാണ് ഒഴുക്കിവിടുന്നതെന്നും, വൃത്തിഹീനമായ ചുറ്റുപാടുകളിലാണ്

സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി പറഞ്ഞ് തട്ടുകൾ വീണ്ടും തുറന്നു. ഇന്നലെ ആരോഗ്യ പഞ്ചായത്ത് സംഘം വീണ്ടും പരിശോധന നടത്തുമ്പോൾ മലിനജലം ഓവുചാൽ വഴിതട്ടുകടകൾ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തുകയും തുടർന്നു കർശന നടപടി സ്വീകരിക്കുകയുമായിരുന്നു. യാതൊരുവിധ ലൈസൻസും ഇല്ലാതെയാണ് തട്ടുകടകൾ പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ മോഹൻദാസ്, ജെ.എച്ച്.ഐ.മാരായ മുഹമ്മദ് സലീം, മനോജ് ജേക്കബ് ഉള്ളാട്ടിൽ, അബ്ദുല്ല, പായം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ലതീഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement