ഹോദരന്‍ വിപിനെ തിരെയും പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ എട്ടിക്കുളം ബീച്ച് ഹാര്‍ബറിന് സമീപത്തെ മത്സ്യത്തൊഴിലാളികളുടെ ഷെഡിന് സമീപത്താണ് സംഭവം. വൈശാഖും കൂടെയുണ്ടായിരുന്നവരും തമ്മിലുണ്ടായ വാക്കേറ്റത്തിനും കയ്യാങ്കളിക്കിടയില്‍ വൈശാഖ് സ്റ്റീല്‍ ബോംബും വടിവാളുമായി എത്തുകയായിരുന്നു. സംഭവം കണ്ടതോടെ ചിലർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസെത്തുമ്പോഴേക്കും വൈശാഖിന്റെ സഹോദരനായ വിപിന്‍ ബോംബും വടി വാളും കൈക്കലാക്കി സ്‌കൂട്ടറില്‍ സ്ഥലം വിട്ടിരുന്നു.
സംഭവം സംബന്ധിച്ച് ദീപകിന്റെ പരാതിയിലാണ് വധശ്രമത്തിനും ആയുധ നിരോധനനിയമപ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. മുന്‍വൈരാഗ്യംമൂലം വാളും സ്റ്റീല്‍ ബോംബുമായി തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ദീപക് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വാളുകൊണ്ട് തന്റെ കഴുത്തിന് നേരെ വീശിയപ്പോൾ ഒഴിഞ്ഞുമാറിയ തിനാൽ ജീവഹാനി ഉണ്ടായില്ലെന്നും പരാതിയിലുണ്ട്. സിപിഎം പ്രവർത്തകൻ കുന്നരു കാരന്താട്ടെ സി.വി.ധനരാജ് വധക്കേസിലെ പ്രതികളാണ് വൈശാഖും സഹോദരന്‍ വിപിനും

Post a Comment