കണ്ണൂർ:- പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ ഭൂരിപക്ഷം സ്കൂളുകളിലും യൂണിഫോം മുതൽ എല്ലാ പഠനോപകരങ്ങളും നിർബന്ധമായും സ്കൂളുകളിൽ നിന്ന് വാങ്ങുന്നതിനു നിർബന്ധിക്കുന്ന സമീപനമാണെന്നും എല്ലാ ലൈസൻസുകളുമെടുത്തു വാടകയും GST യും നൽകി ഉപജീവനത്തിനായി തൊഴിൽ ചെയ്യുന്ന വ്യപാരി സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ഈ അനധികൃത കച്ചവടം അവസാനിപ്പിക്കണമെന്നും ആവശ്യപെട്ട് വ്യാപാരി വ്യവസായി സമിതി.
നിരവധി തവണ നിവേദനങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഇപ്പോഴും ഒരു കുറവുമില്ലാതെ ഈ അനധികൃത വ്യാപാരം പൊടി പൊടിക്കുകയാണ്
ഓൺലൈൻ വ്യാപാരം മൂലവും വൻകിട മാളുകളുടെ കടന്നു വരവ് മൂലവും തകർന്ന് കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാരമേഖലയെ പൂർണമായും ഇല്ലാതാക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കുന്നതിന് അധികൃതർ മുന്നോട്ട് വരണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സി:യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നങ്ങൾ സംഭരിച്ച്. നാട്ടിലെ സാധാരണ വ്യാപാരികളെക്കാൾ വില കൂട്ടി നികുതി ഇനത്തിലോ ലൈസെൻസ് ഫീ ഇനത്തിലോ ഒരു രൂപ പോലും സർക്കാരിൽ അടക്കാതെയാണ് ഇത്തരം കച്ചവടങ്ങൾ ചെയ്യുന്നതെന്നും
ജില്ലയിലെ പല സ്കൂളുകളിലും നിർബന്ധിപ്പിച്ചു സാധങ്ങൾ വാങ്ങിപ്പിക്കുന്ന രീതിയാണ്. ഇതിന്റെ പിന്നിൽ സാമ്പത്തീക താല്പര്യമുണ്ടെന്നു വർഷങ്ങളായി ആക്ഷേപം നിലനിൽക്കുന്നു
ഈ നാട്ടിലെ ഏത് ആവശ്യത്തിനും സമൂഹത്തിന്റെ കൂടെ ആത്മാർത്ഥമായി നിലകൊള്ളുന്ന പ്രാദേശിക വ്യാപാരികളെ സംരക്ഷിക്കുന്നതിനും, സർക്കാരിനെ നികുതിയിനത്തിൽ കബളിപ്പിക്കുന്ന ഇത്തരം വ്യാപാരങ്ങളിൽ നിന്ന് പൊതു സമൂഹം മാറി നിൽക്കണമെന്നും വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജില്ലാ എക്സി:യോഗം അഭ്യർത്ഥിച്ചു. യോഗത്തിൽ ജില്ലാ പ്രസഡന്റ് പി വിജയൻ അദ്യക്ഷനായി സംസ്ഥാന ട്രഷറർ വി ഗോപിനാഥൻ, ജില്ലാ സിക്രട്ടറി പി എം സുഗുണൻ എന്നിവർ സംസാരിച്ചു.
Post a Comment