ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം; സർക്കാർ വാഹനങ്ങൾ ജപ്തിനടപടികൾക്ക് ശേഷം ലേലം ചെയ്ത് വിറ്റ് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്


ഇരിട്ടി: ആനത്താര പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം നൽകാത്ത സ്ഥലം ഉടമയ്ക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ഏഴ് സർക്കാർ വാഹനങ്ങൾ ജപ്തിനടപടികൾക്ക് ശേഷം ലേലം ചെയ്ത് വിറ്റ് നഷ്ടപരിഹാരം നൽകാൻ തലശ്ശേരി ലാൻഡ് അക്വിസിക്ഷൻ കോടതിയുടെ ഉത്തരവ്. കൊട്ടിയൂർ നെല്ലിയോട് സ്വദേശി കെ.വി. സെബാസ്ററ്യൻ നല്കിയ എക്‌സിക്യൂഷൻ പരാതിലാണ് ഉത്തരവ്. കൊട്ടിയൂർ നെല്ലിയോടിയിൽ 60 ഓളം കുടുംബങ്ങളുടെ 32 ഹെക്ടർ ഭൂമിയാണ് ആനത്താര പദ്ധതിക്കായി ഏറ്റെടുക്കന്നതിന് 2010- ൽ വിജ്ഞാപനം ചെയ്തത്. ഈ ഉത്തരവ് പ്രകാരം 2012- ൽ നാമമാത്ര നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുത്തു. ഇതിനെതിരെ ഭൂ ഉടമകൾ തലശ്ശേരി എൽഎആർ കോടതിയിൽ കേസ് ഫയൽ ചെയ്തു. 2018- ൽ നഷ്ടപരിഹാര തുക വർധിപ്പിച്ചുകൊണ്ട് കോടതി ഉത്തരവായി. തലശേരി സബ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകി. ഭൂ ഉടമകളും കേസിൽ കക്ഷിചേർന്നു. സർക്കാറിന്റെ അപ്പിൽ പരിഗണിച്ച ഹൈക്കോടതി സബ്ബ് കോടതി വർധിപ്പിച്ച തുകയേക്കാൾ കൂടുതൽ തുക നഷ്ടപരിഹാരിമായി നിശ്ചയിച്ചുക്കൊണ്ട് സർക്കാർ അപ്പീൽ തള്ളി. രണ്ട് മാസത്തിനുള്ളിൽ സ്ഥലം ഉടമകൾക്ക് പണം അനുവദിക്കണമെന്നും സർക്കാർ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. ഒന്നര വർഷമായിട്ടും ഉയർത്തിയ നഷ്ടപരിഹാരത്തുക ഉടമകൾക്ക് നൽകാഞ്ഞതിനെത്തുടർന്നാണ് സ്ഥലം ഉടമയായ കെ.വി. സബാസ്റ്റ്യൻ അഡ്വ. ജോസ് കുംമ്പുക്കൽ മുഖേന തലശ്ശേരി ലാൻഡ് അക്വിസിഷൻ കോടതിയിൽ എക്‌സിക്യൂഷൻ ഹരജി നിൽകിയത്. ഈ ഹരജി അനുവദിച്ചുക്കൊണ്ടാണ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം ഉൾപ്പെടെ ഏഴ് സർക്കാർ വാഹനങ്ങൾ ജപ്തിചെയ്ത് ലേലംചെയ്ത് വിറ്റ് ഹരജിക്കാരന് നഷ്ടപരിഹാരം അനുവദിക്കാൻ ഉത്തരവായിരിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement