ഫോണിലെ കൊവിഡ് അറിയിപ്പ് പിന്‍വലിച്ചേക്കും; നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍





അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നു എന്നാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നത്. വൈറല്‍ രോഗത്തിനെതിരായ സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജന അവബോധം പ്രചരിപ്പിക്കുന്നതിനുള്ള മറ്റ് നടപടികള്‍ തുടരുമ്പോഴും രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ ഓഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്യുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.



നേരത്തെ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് പറഞ്ഞിരുന്നു. ഇത് പ്രകാരം മാസ്‌ക് അടക്കമുള്ള പ്രതിരോധ നടപടികള്‍ പാലിച്ചില്ലെങ്കില്‍ കേസെടുക്കാന്‍ പാടില്ല. എന്നാല്‍ മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം നേരത്തെ നല്‍കിയ മാസ്‌ക് ഉപയോഗം, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.



കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വ്യാപനം തടയാന്‍ 2020 ല്‍ മാസ്‌കും ആള്‍ക്കൂട്ടവും അടക്കമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25 -ന് അവസാനിച്ചു. എന്നാല്‍ മാസ്‌ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താന്‍ സമയമായിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇന്ത്യ ഇതിനോടകം 80 കോടിയോളം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. രാജ്യ വ്യാപകമായി കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ രാജ്യത്ത് ഇതുവരെ 181.89 കോടി ഡോസ് നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement