ദില്ലി : 2022 ഏപ്രിൽ ഒന്നു മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ഇൻഷുറൻസ് പ്രീമിയം ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുന്ന വിവിധ വിഭാഗങ്ങളിലെ വാഹനങ്ങളുടെ തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയം നിർദ്ദേശിച്ചു. പുതുക്കിയ പ്രീമിയം ചെലവുകളെക്കുറിച്ചുള്ള കരട് വിജ്ഞാപനം മന്ത്രാലയം പുറത്തിറക്കി എന്നും മാർച്ച് അവസാനത്തോടെ ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പ്രീമയത്തില്‍ വര്‍ധനവുണ്ടാകുന്നത്. നിർദ്ദിഷ്‍ട പുതുക്കിയ നിരക്കുകൾ അനുസരിച്ച്, 1,000 സിസി ഉള്ള സ്വകാര്യ കാറുകൾക്ക് 2019-20 ലെ 2,072 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,094 രൂപയായി പ്രീമിയം വര്‍ദ്ധിക്കും.
150 സിസിക്ക് മുകളിലുള്ളതും എന്നാൽ 350 സിസിയിൽ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങൾക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങൾക്ക് 2,804 രൂപയും പ്രീമിയം ലഭിക്കും . സ്വകാര്യ വൈദ്യുതി കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പ്രീമിയത്തില്‍ 15ശതമാനം കിഴിവിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇതുപ്രകാരം കിലോവാട്ട് ശേഷിയനുസരിച്ച് സ്വകാര്യ കാറുകള്‍ക്ക് 1,780 രൂപ മുതല്‍ 6,712 രൂപയായിരിക്കും പ്രീമിയം നിരക്ക്. ഇരുചക്ര വാഹനങ്ങളുടേതാകട്ടെ 457 രൂപ മുതല്‍ 2,383 രൂപവരെയുമാകും ഈടാക്കുക.
കൊറോണ വൈറസ് മാഹാമാരി മൂലം ഉണ്ടായ രണ്ട് വർഷത്തെ മൊറട്ടോറിയത്തിന് ശേഷം, പുതുക്കിയ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഗതാഗത മന്ത്രാലയവുമായി ചര്‍ച്ച ചെയ്‍ത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്.

إرسال تعليق