രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹർജികൾ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തത്. മുൻ നിലപാടിൽ മാറ്റംവരുത്തിയാണ് പുതിയ സത്യവാങ്മൂലം. മനുഷ്യാവകാശങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം രാജ്യത്തിന്റെ അഖണ്ഡത കൂടി കണക്കിലെടുത്ത് നിലവിലെ നിയമത്തിൽ മാറ്റംവരുത്തുമെന്നാണ് കേന്ദ്രം പുതിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
രാജ്യദ്രോഹ കുറ്റം ശരിവച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു ശനിയാഴ്ച സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്നതാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേദാർ നാഥ് സിങ് കേസിൽ 1962-ൽ പുറപ്പടുവിച്ച വിധിയിൽ രാജ്യദ്രോഹ കുറ്റം ഭരണഘടനപരമായി സാധുവാണെന്ന് വിധിച്ചിരുന്നു. ഈ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ തന്നെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ ആദ്യ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

إرسال تعليق