കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ഒരു വ്യക്തിയെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി


ഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ ഒരു വ്യക്തിയെയും നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ‘ശാരീരിക സ്വയംഭരണവും സമഗ്രതയും ഭരണഘടനയ്ക്ക് കീഴില്‍ സംരക്ഷിക്കപ്പെടുന്നു, പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്താന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ല’, കോടതി വ്യക്തമാക്കി. എന്നാൽ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിന്‍ കുത്തിവയ്ക്കാത്തവര്‍ക്ക് എതിരെ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാക്സിന്റെ പാര്‍ശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

വാക്‌സിനേഷന്‍ എടുക്കാത്തവരെ പൊതുസ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നതിന് ചില സംസ്ഥാന സര്‍കാരുകള്‍ ഏര്‍പെടുത്തിയ വ്യവസ്ഥ ഏകപക്ഷീയമാണെന്നും നിലവിലെ സാഹചര്യത്തില്‍ ഇത് നീക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

വാക്‌സിനേഷന്‍ എടുത്ത വ്യക്തിയേക്കാള്‍ കൂടുതല്‍ വൈറസ് പടരുന്നത് വാക്‌സിനേഷന്‍ എടുക്കാത്ത വ്യക്തിയാണെന്ന് തെളിയിക്കാന്‍ സര്‍കാരുകള്‍ ഒരു വിവരവും നല്‍കിയിട്ടില്ലെന്നും വാക്‌സിന്‍ എടുക്കാത്ത ആളുകളെ പൊതുസ്ഥലത്ത് പ്രവേശിക്കുന്നത് തടയരുതെന്നും കോടതി നിരീക്ഷിച്ചു. ‘എണ്ണം കുറയുന്നത് വരെ, പ്രസക്തമായ ഉത്തരവുകള്‍ പാലിക്കണമെന്നും വാക്സിന്‍ എടുക്കാത്ത വ്യക്തികള്‍ക്ക് പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് യാതൊരു നിയന്ത്രണവും ഏര്‍പെടുത്തരുതെന്നും അല്ലെങ്കില്‍ ഇതിനകം ചെയ്തിട്ടില്ലെങ്കില്‍ അത് നീക്കണമെന്നും ഞങ്ങള്‍ നിര്‍ദേശിക്കുന്നു’, ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബിആര്‍ ഗവായ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.
വാക്‌സിനുകളുടെ ക്ലിനികല്‍ ട്രയലുകളുടെയും വാക്‌സിനേഷനു ശേഷമുള്ള കേസുകളുടെയും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് പുലിയേല്‍ സമര്‍പിച്ച ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്

Post a Comment

أحدث أقدم

Join Whatsapp

Advertisement