ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പിലൂടെ 3,69,000 രൂപ നഷ്ടമായെന്ന പരാതി കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ചു.
വാട്സ്ആപ്പ് വഴിയാണ് പരാതിക്കാരനെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്.
നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. പണം നൽകിയതിനുശേഷം ലാഭമോ, കൈമാറിയ പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു. ഇത്തരത്തിൽ നിങ്ങൾക്കും വാട്സ്ആപ്പ് വഴി സന്ദേശം ലഭിച്ചേക്കാം അതിൽ വിശ്വസിക്കരുത് ജാഗ്രത വേണം.
മറ്റൊരു പരാതിയിൽ ക്രെഡിറ്റ് കാർഡ് എക്‌സിക്യൂട്ടീവ് എന്നു പറഞ്ഞ് വിളിച്ച് 1,43,910 രൂപ തട്ടിയെടുത്തു. പരാതിക്കാരനെ ഇന്ദുസിന്റ് ക്രെഡിറ്റ് കാർഡ് എക്‌സിക്യൂട്ടീവ് എന്നു പറഞ്ഞ് വിളിക്കുകയും ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഒ ടി പിയും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ് അല്ലെകിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുക
Post a Comment