ഇരിട്ടി: കേരളത്തിന്റെ മലയോരത്തും തണ്ണി മത്തൻ സമൃദ്ധമായി വിളയിക്കാനാകും എന്ന് തെളിയിക്കുകയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിലെ യുവ കർഷകൻ മേലേപുരക്കൽ ലാൽ. ചരൽ ടൗണിനടുത്ത് കൂറ്റനാൽ ബിജുവിന്റെ ഒന്നര ഏക്കറോളം സ്ഥലത്താണ് ലാൽ ഒരു പരീക്ഷണം എന്ന നിലയിൽ തണ്ണി മത്തൻ കൃഷി നടത്തിയത്.14 വർഷക്കാലം കർണ്ണാടകത്തിൽ വിവിധ കൃഷി നടത്തി പരിചയമുള്ള ലാൽ തന്റെ നാട്ടിലും തണ്ണിമത്തൻ കൃഷിയിൽ ഒരു പരീക്ഷണം നടത്തുകയായിരുന്നു. കർണ്ണാടകത്തിൽ നിന്നും കൊണ്ടുവന്ന മുളപ്പിച്ച തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്. എന്നാൽ ഏറെ പ്രതീക്ഷയൊന്നും ഇല്ലാതെ തുടങ്ങിയ കൃഷി വൻ വിജയമായി മാറിയിരിക്കുകയാണ്. അയ്യൻകുന്ന് പഞ്ചായത്തിൽ ആദ്യമായാണ് വ്യാവസായികാടിസ്ഥാനത്തിലുള്ള തണ്ണിമത്തലൻ കൃഷി നടത്തുന്നത്. റബ്ബർ, കശുവണ്ടി പോലുള്ള നാണ്യ വിളകൾ മാത്രമല്ല മലയോരമണ്ണിൽ തണ്ണിമത്തനും വിളയുമെന്ന് തെളിയിക്കുകയാണ് ലാൽ. തീർത്തും ജൈവരീതിയിലാണ് കൃഷി ചെയ്തതെന്നും മികച്ച ഉത്പ്പാദനമാണ് ഉണ്ടായിരിക്കുന്നതെന്നും ഞായറാഴ്ച വിളവെടുപ്പ് നടത്തുമെന്നും ലാൽ പറഞ്ഞു. ഇതുകൂടാതെ തക്കാളി, പയർ, വഴുതിന, കക്കിരി, പച്ചമുളക് തുടങ്ങി മറ്റ് കൃഷികളും ഇതിനൊപ്പം നല്ല നിലയിൽ പരിപാലിക്കുന്നു. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെയാണ് കൃഷി. നല്ല രീതിയിൽ സ്ഥലം ലഭിച്ചാൽ കർണാടകത്തേക്കാളും സാധ്യത കേരളത്തിൽ തന്നെയാണെന്നും അനുഭവത്തിലൂടെ ലാൽ സാക്ഷ്യപ്പെടുത്തുന്നു.
ഇരിട്ടി: കേരളത്തിന്റെ മലയോരത്തും തണ്ണി മത്തൻ സമൃദ്ധമായി വിളയിക്കാനാകും എന്ന് തെളിയിക്കുകയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിലെ യുവ കർഷകൻ മേലേപുരക്കൽ ലാൽ. ചരൽ ടൗണിനടുത്ത് കൂറ്റനാൽ ബിജുവിന്റെ ഒന്നര ഏക്കറോളം സ്ഥലത്താണ് ലാൽ ഒരു പരീക്ഷണം എന്ന നിലയിൽ തണ്ണി മത്തൻ കൃഷി നടത്തിയത്.14 വർഷക്കാലം കർണ്ണാടകത്തിൽ വിവിധ കൃഷി നടത്തി പരിചയമുള്ള ലാൽ തന്റെ നാട്ടിലും തണ്ണിമത്തൻ കൃഷിയിൽ ഒരു പരീക്ഷണം നടത്തുകയായിരുന്നു. കർണ്ണാടകത്തിൽ നിന്നും കൊണ്ടുവന്ന മുളപ്പിച്ച തൈകളാണ് കൃഷിക്കായി ഉപയോഗിച്ചത്. എന്നാൽ ഏറെ പ്രതീക്ഷയൊന്നും ഇല്ലാതെ തുടങ്ങിയ കൃഷി വൻ വിജയമായി മാറിയിരിക്കുകയാണ്. അയ്യൻകുന്ന് പഞ്ചായത്തിൽ ആദ്യമായാണ് വ്യാവസായികാടിസ്ഥാനത്തിലുള്ള തണ്ണിമത്തലൻ കൃഷി നടത്തുന്നത്. റബ്ബർ, കശുവണ്ടി പോലുള്ള നാണ്യ വിളകൾ മാത്രമല്ല മലയോരമണ്ണിൽ തണ്ണിമത്തനും വിളയുമെന്ന് തെളിയിക്കുകയാണ് ലാൽ. തീർത്തും ജൈവരീതിയിലാണ് കൃഷി ചെയ്തതെന്നും മികച്ച ഉത്പ്പാദനമാണ് ഉണ്ടായിരിക്കുന്നതെന്നും ഞായറാഴ്ച വിളവെടുപ്പ് നടത്തുമെന്നും ലാൽ പറഞ്ഞു. ഇതുകൂടാതെ തക്കാളി, പയർ, വഴുതിന, കക്കിരി, പച്ചമുളക് തുടങ്ങി മറ്റ് കൃഷികളും ഇതിനൊപ്പം നല്ല നിലയിൽ പരിപാലിക്കുന്നു. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിലൂടെയാണ് കൃഷി. നല്ല രീതിയിൽ സ്ഥലം ലഭിച്ചാൽ കർണാടകത്തേക്കാളും സാധ്യത കേരളത്തിൽ തന്നെയാണെന്നും അനുഭവത്തിലൂടെ ലാൽ സാക്ഷ്യപ്പെടുത്തുന്നു.

إرسال تعليق